പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മോഹൻലാൽ. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിനു മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദിയെന്നും അദ്ദേഹം കുറിച്ചു.
സാംസ്‌കാരിക, കലാ, സിനിമാ മേഖലകള്‍ക്കും ഗവേഷണ രംഗത്തിനും വന്‍ കുതിപ്പേകുന്ന വിപുലമായ പദ്ധതികളാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റില്‍ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്. മലയാള സിനിമയുടെ സമഗ്ര വികസനം, പ്രമുഖ പ്രതിഭകളുടെ സ്മരണാര്‍ത്ഥമുള്ള സാംസ്‌കാരിക കേന്ദ്രങ്ങള്‍, അത്യാധുനിക ഗവേഷണ പാര്‍ക്കുകള്‍, വയോജന ക്ഷേമം എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്.
മലയാള സിനിമയുടെ സമഗ്രമായ വളര്‍ച്ച ലക്ഷ്യമിട്ട് മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാര്‍ത്ഥം ‘ജെ.സി. ഡാനിയല്‍ ഇന്റര്‍നാഷണല്‍ നാഷണല്‍ ഫിലിം സിറ്റി ചിത്രനഗരം’ കൊച്ചിയില്‍ സ്ഥാപിക്കും. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ഈ ഫിലിം സിറ്റിക്കായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിനുപുറമെ, ചലച്ചിത്ര മേഖലയ്ക്ക് വലിയ ഉണര്‍വേകുന്നതിനായി സിനിമയ്ക്ക് വ്യവസായ പദവി നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (IFFK) സ്ഥിരമായ വേദിയൊരുക്കല്‍, വ്യാജപതിപ്പുകള്‍ തടയാന്‍ ആന്റി പൈറസി സെല്‍ രൂപീകരിക്കല്‍, സിനിമയ്ക്ക് അനുയോജ്യമായ ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുള്ള അന്തരീക്ഷം ഒരുക്കല്‍ എന്നിവയും ഈ വികസന പദ്ധതിയുടെ ഭാഗമാണ്.
മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്
പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി
V D Satheesan PC Vishnunadh
