തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് ‘കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കെ കരുണാകരൻ കേരളത്തിൽ നാല് തവണ മുഖ്യമന്ത്രി, തിരുവനന്തപുരത്ത് എംപി,ജില്ലയുടെ എംഎൽഎയും ആയി. ഈ കാരണങ്ങളാൽ പേര് നൽകുന്നത് ഉചിതമായിരിക്കുമെന്ന് നിർദ്ദേശം വന്നതിനാലാണ് പേര് നൽകിയതെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
രണ്ടാമത്തെ മെഡിക്കൽ കോളേജിന്റെ നടപടികൾ മുന്നോട്ടു പോകുന്നു. ഒന്ന് രണ്ട് എന്ന് പറയുന്നതിനേക്കാൾ ഒരു പേര് നൽകുകയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയനവർഷം തന്നെ പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
വിറ്റാമിൻ എ മരുന്നുകളുടെ ലഭ്യതക്കുറവ് ഒരു ആശുപത്രികളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തദ്ദേശ ഫണ്ടിന്റെ ലഭ്യത കുറവ് മൂലം ചില ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. അല്ലാതെ മരുന്നുകളുടെ ലഭ്യത കുറവുണ്ടായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശിശു മരണനിരക്ക് റിപ്പോർട്ട്. അത്തരത്തിലുള്ള യാതൊരു റിപ്പോർട്ടുകളും ലഭിച്ചിട്ടില്ല.
മാധ്യമങ്ങളിലൂടെയാണ് വാർത്ത ശ്രദ്ധിച്ചത്. മരുന്നുകളുടെ ക്ഷാമം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡോക്ടർമാരും ഉണ്ട് മരുന്നുമുണ്ട്. ശിശുമരണ നിരക്ക് വർദ്ധിക്കുന്നു എന്ന് ഓഫീഷ്യൽ റിപ്പോർട്ട് കിട്ടിയിട്ടില്ല. ശബരിമലയിൽ എംഎൽഎമാരുടെ നിർദ്ദേശങ്ങൾ ദേവസ്വം ബോർഡ് ഇതുവരെ ചെയ്ത കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും വിലയിരുത്തി. അപ്പം അരവണ പോലെയുള്ള സംവിധാനങ്ങൾ നേരത്തെ ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾ നിരാശയോടെ തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി നിർദ്ദേശിച്ചു.
