പകർച്ചവ്യാധി പ്രതിരോധം പാളിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷിഗെല്ല, നിപ്പാ, എബോള കുരങ്ങുപനി, എന്നിവ പടർന്നു പിടിച്ച് മരണങ്ങൾ വ്യാപിക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിയത് പകർച്ചവ്യാധി വ്യാപനത്തിന് കാരണമായി. സഭ നിർത്തിവച്ച വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നോട്ടീസിൽ പറഞ്ഞത് തെറ്റ്. മുഹമ്മദ് റിയാസിന് പാളിച്ച പറ്റി. ഇന്ത്യയിൽ എവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ മറുപടി നൽകി.
സുഡാനിൽ നിർത്തി കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിക്ക് എബോള സ്ഥിരീകരിച്ചിരുന്നില്ല. കേരളത്തിൽ സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയെന്നത് ശരിയല്ല. പകർച്ചവ്യാധികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് പുതിയ ദിശാബോധവും,പ്രവർത്തനങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. രോഗം വന്നിട്ട് നോക്കുന്നതിനേക്കാൾ വരാതിരിക്കാനാണ് നോക്കുന്നത്.
വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയിരിക്കുകയാണ്. നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ആശുപത്രി തലത്തിലും സർക്കാർ തലത്തിലും പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിന് ഡ്രൈ ഡേ ക്യാമ്പയിൻ ആവിഷ്കരിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കുന്നതിനുള്ള കലണ്ടർ പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് രോഗപ്രതിരോധത്തിന് വിവിധ വകുപ്പുകളുമായി ഏകോപനത്തിലാണ്.
ഡെങ്കിപ്പനി ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി. എല്ലാ വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ കലണ്ടർ പുറത്തിറക്കി. കൊതുകുകളുടെ പ്രചനന കേന്ദ്രങ്ങൾ ഇല്ലാതാക്കും. കുടിവെള്ള സ്രോതസ്സുകൾ ഹോട്ടലുകൾ തട്ടുകടകൾ കുടി വെള്ള നിർമ്മാണശാലകൾ എന്നിവിടങ്ങളിൽ പരിശോധന നടക്കും. രോഗ വിവരങ്ങൾ മറച്ച് വെക്കുക എന്നതല്ല ഈ സർക്കാരിൻ്റ സമീപനം
