കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ഏഴര കോടി രൂപയുടെ ലഹരി വസ്തുക്കൾ നശിപ്പിച്ചു കളഞ്ഞു. കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകളാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ കത്തിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയ ലഹരി വസ്തുക്കളാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ കത്തിച്ചത്. 587 കിലോ കഞ്ചാവ്, രണ്ടര കിലോ എംഡിഎംഎ, നൈട്രസ്പാം ടാബ്ലറ്റ്, ബ്രൗൺ ഷുഗർ, ഹാഷിഷ് ഓയിൽ എന്നിവ പട്ടികയിൽ ഉൾപ്പെടുന്നു. FSL റിപ്പോർട്ട് അടക്കം ലഭ്യമായ കേസിലെ ലഹരിവസ്തുകളാണ് ഇവ. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
ലഹരി വസ്തുക്കൾ കത്തിക്കുന്നത് വഴി ഉണ്ടാകുന്ന പരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തിരഞ്ഞെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടിയ വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
