കബ്ളക്കാട്. സാധാരണക്കാരന് ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജിന് ജില്ലയുടെ മധ്യഭാഗത്ത് 50 ഏക്കർ ദാന ഭൂമി ഉണ്ടായിരിക്കേ പുതിയ ഭൂമിക്ക് വേണ്ടിയുള്ള നെട്ടോട്ടം പരിഹാസ്യമാണെന്ന് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
ഇക്കാര്യത്തിൽ വയനാട്ടിലെ ജന ഹിതം മാനിക്കാൻ സർക്കാർ തയ്യാറാകണം.
അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് ആക്ഷൻ കമ്മിറ്റി നേതൃത്വം കൊടുക്കും.
യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ പി. പി രനീഷ് അദ്ധ്യക്ഷത വഹിച്ചു.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി യൂസഫ് ഉദ്ഘാടനം ചെയ്തു.
വി.പി ശുക്കൂർ ഹാജി
ബിനു ജേക്കബ്. ഗഫൂർ വെണ്ണിയോട്.
എസ് .പി സജീഷ്.
എടത്തിൽ അബ്‌ദുൾ റഹ്മാൻ. ജോർജ്ജ് പുൽപ്പാറ . ഉണ്ണി ജോസഫ്. മൊയ്തു കാവുങ്ങൽ. ബഷീർ മുളാറമ്പത്ത്. ലത്തീഫ് പഞ്ചാര. നൗഷാദ് മുട്ടിൽ . എം.കെ റസ്സാഖ്. ടി.യു സഫീർ.
സ്റ്റാൻലിയ . സതീശൻ കരിങ്കുറ്റി .
ഖാദർ മടക്കിമല
തുടങ്ങിയവർ പ്രസംഗിച്ചു
പുതിയ ഭൂമിക്ക് വേണ്ടിയുള്ള നെട്ടോട്ടം പരിഹാസ്യമുളവാക്കുന്നു ” മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കൗൺസിൽ
