കാസര്‍കോട് അമ്പലത്തറ രേഷ്മ കൊലക്കേസില്‍ പ്രതി പിടിയിൽ. 15 വർഷത്തിനുശേഷമാണ് കരാറുകാരനായ ബിജു പൗലോസ് പിടിയിലായത്. 15 വര്‍ഷം മുന്‍പ് സംസ്കരിച്ച മൃതദേഹത്തില്‍ ഡിഎന്‍എ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഹൈക്കോടതി ഇടപെടലിലൂടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്.
എണ്ണപ്പാറ, മൊയോലം ഉന്നതിയിലെ രാമന്‍ – കല്യാണി ദമ്പതികളുടെ മകളായിരുന്നു രേഷ്മ. 2010 ജൂണ്‍ ആറിനാണ് 17 വയസുകാരിയായ രേഷ്മയെ കാണാതായത്. 15 വര്‍ഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. 2011 ജനുവരി 19 നാണ് കുട്ടിയുടെ പിതാവ് അമ്പലത്തറ പൊലീസിൽ പരാതി നൽകിയത്, എന്നാൽ ഫലമുണ്ടായില്ല. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് 2021ല്‍ കുടുംബം ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
എണ്ണപ്പാറ, മൊയോലം ഉന്നതിയിലെ രാമന്‍ – കല്യാണി ദമ്പതികളുടെ മകളായിരുന്നു രേഷ്മ. 2010 ജൂണ്‍ ആറിനാണ് 17 വയസുകാരിയായ രേഷ്മയെ കാണാതായത്. 15 വര്‍ഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. 2011 ജനുവരി 19 നാണ് കുട്ടിയുടെ പിതാവ് അമ്പലത്തറ പൊലീസിൽ പരാതി നൽകിയത്, എന്നാൽ ഫലമുണ്ടായില്ല. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് 2021ല്‍ കുടുംബം ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
